തളിപ്പറമ്പ്
അരിയില്‍ മേഖലയില്‍ എന്താണ് സംഭവിച്ചത്? മുമ്പ് ഉണ്ടായിരുന്ന സംഘര്‍ഷം
ഒക്കെ മാറി സമാധാനമായി പോകുന്നതിനിടെ ഒരു ദിവസം പൊടുന്നനെ ലീഗ് അക്രമികള്‍
ആക്രമണം അഴിച്ചു വിട്ടു. സി പി എം ബ്രാഞ്ച് സെക്രട്ടറി സ; മോഹനനെ മാരകമായി
വെട്ടിപരിക്കേല്‍പ്പിച്ചു. തലച്ചോറ് പുറത്തായി മരണത്തോട് മല്ലടിച്ച മോഹനന്‍
ഇന്നും ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടില്ല. സി പി എം പ്രവര്‍ത്തകരുടെ
നിരവധി വീടുകള്‍ തകര്‍ത്ത്. എന്നിട്ടും ഒരു തിരിച്ചടി പോലും സി പി
എമ്മിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. പിറ്റേ ദിവസം സി പി എം കണ്ണൂര്‍
ജില്ലാ സെക്രട്ടറി സ; പി ജയരാജന്‍ മുസ്ലീം ലീഗ് ജില്ലാ പ്രസിടന്റ്റ്
അബ്ദുല്‍ഖാദര്‍ മൌലവിയെ ഫോണില്‍ വിളിച്ച സംസാരിക്കുന്നു. ''നമുക്ക്
അരിയില്‍ ഭാഗത്തുള്ള പ്രശ്നങ്ങള്‍ അവസാനിപ്പിക്കണം. അതിനു വേണ്ട നിങ്ങള്‍
ഇടപെടലുകള്‍ നടത്തണം. കൂടാതെ ഇന്ന് ഞാന്‍ അവിടം സന്ദര്‍ശിക്കുന്നുണ്ട്.
പ്രശ്നങ്ങള്‍ ഇല്ലാതെ പോകാനുള്ള സാഹചര്യം ഉണ്ടാകാന്‍ നിങ്ങള്‍ കൂടി
സഹകരിക്കണം " എന്ന് പറഞ്ഞു.. ലീഗ് അണികള്‍ ഏതു സമയവും ആക്രമണം നടത്താന്‍
കോപ്പുകൂട്ടി നില്‍ക്കുന്ന സാഹചര്യം ആയിട്ട് പോലും അദ്ദേഹമോ മാറ്റ് ലീഗ്
നേതാക്കളോ ഒരു തരത്തിലുള്ള ഇടപെടലുകളും നടത്തിയില്ല. അതുകൊണ്ട് തന്നെ
അരിയില്‍ ഭാഗത്ത് വെച്ചു സി പി എമ്മിന്റെ ജില്ലാ സെക്രട്ടറി സ; ജയരാജന്‍
ആക്രമിക്കപ്പെട്ടു. ഒരിക്കല്‍ RSS ക്രിമിനലുകളുടെ വെട്ടേറ്റ് അറ്റ് പോയ കൈ
തുന്നിച്ചേര്‍ത്ത ആള്‍ ആണ് ജയരാജന്‍. കൂടെയുണ്ടായിരുന്നവര്‍ക്ക് കല്ലേറില്‍
ഗുരുതരമായി പരിക്കേറ്റു. ഒരു ദിവസം മുഴുവന്‍ ഒരു പ്രദേശത്ത് ഭീകരമായി
ആക്രമണങ്ങള്‍ അഴിച്ചു വിട്ടിട്ടും, ഒരു തരത്തിലുള്ള പ്രകോപനവും സി പി എം
നടത്താതിരുന്നിട്ടും പിറ്റേ ദിവസം സി പി എമ്മിന്റെ ജില്ലാ സെക്രട്ടറിയെ
കല്ലെറിഞ്ഞു വധിക്കാന്‍ ശ്രമിച്ചു എന്ന വാര്‍ത്ത വന്നതോടെ ജനങ്ങളുടെ
നിയന്ത്രണം തെറ്റിയപ്പോഴാണ് അവിടെ ഷുക്കൂര്‍ എന്ന ചെറുപ്പക്കാരന്‍
വധിക്കപ്പെടുന്ന ദാരുണ സംഭവം ഉണ്ടാകുന്നത്. ആ സംഭവത്തിന്റെ പൂര്‍ണ്ണ
ഉത്തരവാദിത്തം മുസ്ലീം ലീഗിന് തന്നെയാണ്. വേണ്ട സമയത്ത് ലീഗ് നേതാക്കള്‍
ഇടപെട്ടിരുന്നെങ്കില്‍ ഈ സംഭവം ഉണ്ടാകില്ലായിരുന്നു. ശുക്കൂരിനെ കൊല്ലാന്‍
പറയുന്നത് കേട്ടു എന്നും പറഞ്ഞാണ് ഇപ്പോള്‍ ജയരാജനെതിരെ ദുര്‍ബലമായ
വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുത്തിരിക്കുന്നത്. സി പി എമ്മിനെ
തകര്‍ക്കാന്‍ മുസ്ലീംലീഗും കൊണ്ഗ്രസ്സും മാധ്യമങ്ങളും ചേര്‍ന്ന് നടത്തുന്ന
ഗൂടാലോചനയുടെ ഭാഗമാണ് ഇത്തരം പദ്ധതികള്‍ ഉണ്ടാകുന്നത്.
തളിപ്പറമ്പ്
മേഖലയില്‍ തീവ്രവാദം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആസൂത്രിതമായി ചില
സംഘടനകള്‍ പ്രവര്‍ത്തനം നടത്തി തുടങ്ങിയിട്ട് കുറച്ചു വര്‍ഷങ്ങള്‍ ആയി.
ഇത്തരം തീവ്രവാദ ചിന്തകളെ പ്രതിരോധിക്കാന്‍ സി പി എമ്മും പ്രവര്‍ത്തനം
നടത്തിക്കൊണ്ടിരിക്കുയാണ്. എന്നാല്‍ തങ്ങള്‍ക്ക് ശക്തിയുള്ളിടങ്ങളില്‍
മറ്റൊരു സംഘടനയെയും വാഴാന്‍ തങ്ങള്‍ അനുവദിക്കില്ല എന്ന് പറഞ്ഞുകൊണ്ട്
എതിരാളികളെ ആയുധവുമായി നേരിടാന്‍ ആക്രമണം തുടങ്ങിയപ്പോഴാണ് തളിപ്പറമ്പ്
സംഘര്‍ഷ മേഖലയാകുന്നത്.
വര്‍ഗ്ഗീയ, തീവ്രവാദ നിലപാടുകള്‍ക്കെതിരെ
ശക്തമായി പോരാടുന്ന കേരളത്തിലെ ഒരേയൊരു പാര്‍ടി സി പി എം ആണ്. കൊണ്ഗ്രസ്സും
RSS ഉം എല്ലാം ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്ന
നിലപാടാണ് എന്നും സ്വീകരിച്ചു പോന്നിട്ടുള്ളത്. ഉമ്മന്‍ചാണ്ടി
അധികാരത്തില്‍ കയറി ആദ്യം ചെയ്ത ഒരു പ്രവര്‍ത്തനം കാസര്‍ഗോട്കലാപ
അന്വേഷണകമ്മീഷന്‍ പിരിച്ചുവിട്ടു എന്നുള്ളതാണ്. കാസര്‍ഗോട് മേഖലയില്‍
ആസൂത്രിതമായി വര്‍ഗ്ഗീയലഹള സൃഷ്ടിക്കാന്‍ ശ്രമിച്ചതിനെതിരെ ജുദീഷ്യല്‍
അന്വേഷണം പ്രഖ്യാപിച്ചത് എല്‍ ഡി സര്‍ക്കാര്‍ ആണ്. മുസ്ലീംലീഗിന്റെ
സമുന്നതരായ നേതാക്കള്‍ക്ക് ആ വര്‍ഗ്ഗീയലഹളയില്‍ പങ്കുണ്ടെന്ന തരത്തിലുള്ള
സൂചനകള്‍ ആ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. അതുകൊണ്ടാണ് അധികാരമേറ്റയുടന്‍ ആ
കമ്മീഷനെ തന്നെ പിരിച്ചു വിട്ടുകൊണ്ടുള്ള ഓര്‍ഡര്‍ ഉമ്മന്‍ചാണ്ടി
നല്‍കിയത്. മാറാട് കൂട്ടക്കൊലയില്‍ മുസ്ലീം ലീഗിന്റെ ജനറല്‍ സെക്രട്ടറി
മായിന്‍ഹാജിക്ക് പങ്കുണ്ടെന്നുള്ള ആരോപണവും ഇതിനു മുന്പ് വന്നിരുന്നല്ലോ.
അതിനെതിരെ ഇതുവരെ ഒരു അന്വേഷണവും നടന്നിട്ടില്ല. അതില്‍ എല്‍ ഡി എഫ്
സര്‍ക്കാരിന്റെ ഭാഗത്തും വീഴ്ച ഉണ്ടായിട്ടുണ്ട്. ഏറനാട് മുസ്ലീം ലീഗ് എം
എല്‍ എ PK ബഷീര്‍ കൊലവിളി പ്രസംഗം നടത്തിയത് യൂട്യൂബിലൂടെ നമ്മളെല്ലാം
കണ്ടതാണ്.
http://www.youtube.com/watch?v...
എന്നാല്‍ ആ പ്രസങ്ങത്തിനെതിരെ എടുത്ത കേസും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍
പിന്‍വലിച്ചു!!!. മുസ്ലീംലീഗ് നടത്തുന്ന എല്ലാ കൊള്ളരുതായ്മകളേയും
പിന്തുണക്കുകയും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കെതിരെ
പോരാടുന്ന സി പി എമ്മിനെ തകര്‍ക്കാനും ആണ് യു ഡി എഫ് സര്‍ക്കാര്‍
ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ലീഗ് നടത്തിയ സര്‍വ്വകലാശാല
ഭൂമികയ്യെട്ടത്തിനും അതുപോലുള്ള എന്ത് കൊള്ളരുതായ്മകള്‍ക്കും കോണ്ഗ്രസ്
പരിപൂര്‍ണ്ണ പിന്തുണ നല്‍കുന്ന കാഴ്ചയാണ് ഇന്ന് നാം കാണുന്നത്. ബി ജെ പി
യാകട്ടെ ഇത്തരം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയെ ഉള്ളൂ.. കാരണം
ജനമനസുകളില്‍ വര്‍ഗ്ഗീയത വളരുമ്പോഴാണ് RSS പോലുള്ള വര്‍ഗ്ഗീയ സംഘടനകള്‍ക്ക്
വളരാന്‍ കഴിയുക എന്ന് അവര്‍ക്ക് വ്യക്തമായി അറിയാം.